Myself

My photo
Omachappuzha, Abu Dhabi, United Arab Emirates
ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരു‌പകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...

Tuesday, July 28, 2009

എന്‍റെ പ്രിയപ്പെട്ട ഉപ്പ




2009 ജൂണ് ഇരുപത്തിയേഴ് ശനിയാഴ്ചയിലെ അഭിശപ്തമായൊരു മദ്ധ്യാഹ്നം....പുറത്ത്‌ ഘനീഭവിച്ച ഉച്ചവെയിലിന്‍ ശക്തി കെട്ടടങ്ങിയിട്ടില്ല. കുട്ടികള്‍ നാട്ടില്‍ പോയതിനു ശേഷം ഫ്ലാറ്റില്‍ ഒച്ചയും ബഹളവും ഇല്ലാത്ത മുകത.

നാട്ടില്‍നിന്നും ഓരോ വിളി വരുമ്പോഴും ഭയപ്പാടോടെയാണ് ചെവിയോര്‍ക്കുന്നത്. പിതാവിന്റെ സ്ഥിതി അതിദയനീയമായി തുടരുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ലീവ് കഴിഞ്ഞു വളരെ സന്തോഷത്തോടെ യാത്ര പറഞ്ഞു പോന്നതാണ്. പക്ഷെ ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു അവസ്ഥ ഒട്ടും പ്രതീക്ഷിക്കത്തതുമാണ്.

നീണ്ട പ്രവാസജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ലെന്ന് വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വിശ്രമ ജീവിതത്ത്തിനായ്‌ നാട്ടിലേക്ക്‌ പോയ പിതാവിന് ഒരിക്കലും വിശ്രമം കിട്ടിയിട്ടില്ല എന്നതാണ് സത്യം. ആദ്യം ഹൃദ്രോഗം, പിന്നീട് ലിവര്‍ പ്രോബ്ലം എല്ലാറ്റിനോടും പൊരുതി മുന്നോട്ടു പോകുന്നതിനിടയില്‍ ക്യാന്‍സര്‍ രോഗവും...കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ശരീരത്തിന്റെ ഒരു ഭാഗം തളരുന്ന പോലെ തോന്നിയത്. കോഴിക്കോട്‌ മിംസ് ആശുപത്രിയില്‍ നിന്നും സ്കാന്‍ ചെയ്തപ്പോഴാണ് തലയില്‍ മുഴ രൂപത്തില്‍ അത് പ്രത്യക്ഷമായത്. പിറ്റേന്ന് തന്നെ ശസ്ത്രക്രിയ വഴി നീക്കിയെങ്കിലും അപ്പോഴേക്കും ശരീരത്തിന്റെ സിംഹ ഭാഗത്തെയും അത് കീഴടക്കികഴിഞ്ഞിരുന്നു. പിന്നീടുള്ള ദിനങ്ങള്‍ ഓര്‍ക്കാനും പറയാനും വയ്യ. വേദന കൊണ്ട് പുളയുന്ന ഉറക്കമില്ലാത്ത രാവും പകലും....തൊട്ടും തലോടിയും കരച്ചിലടക്കാന്‍ വയ്യാതെ ഉമ്മയും സഹോദരികളും സഹോദരനുമെല്ലാം കുട്ടിനുണ്ട്. എല്ലാം കെട്ടും അറിഞ്ഞും ഞാനിവിടെയും...

ഫോണ്‍ പിന്നെയും ശബ്ദിച്ചു. അങ്ങേ തലക്കല്‍ സഹോദരനാണ്. അവന്റെ ശബ്ദം തീര്‍ത്തും നേര്ന്നതായിട്ടുണ്ട്. ഫോണ്‍ ചെവിയോടടുപ്പിച്ചു കണ്ണുകളടച്ചു. "ഉപ്പാന്റെ അവസ്ഥ തീര്‍ത്തും മാറിയിട്ടുണ്ട്, നേരത്തെ പറഞ്ഞ പോലെ ശ്വോസം കു‌ടുതല്‍ തിങ്ങിവരുന്നുണ്ട്...എല്ലാവരും കൂടെ നിന്ന് ശഹാദത്ത് ചൊല്ലികൊടുക്കുന്നുണ്ട്..ഉപ്പ സാധിക്കും വിധം ചൊല്ലാന്‍ ശ്രമിക്കുന്നുണ്ട്...കണ്ണുകള്‍ മെല്ലെ അടയുകയാണ്...ശ്വാസ്വാഛൊസം നിലക്കുകയാണ്....കഴിഞ്ഞു...എല്ലാം കഴിഞ്ഞു...നമ്മുടെ ഉപ്പ പോയി...."എല്ലാം ശാന്തമായി കേട്ടുനിന്നു. അവനെ പറ്റും വിധം സമാധാനിപ്പിച്ചു. ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ട നിര്‍ദേശവും കൊടുത്തു ഞാന്‍ യാത്രയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ഒരുമാസക്കാലം കുടുമ്പത്തോടോപ്പം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍...ഒരനാഥത്വം...ഈ വ്യഥ ഇനിയും എത്ര നാള്‍ നീണ്ടുനില്ക്കുമെന്നറിയില്ല. അദ്ദേഹം ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങള്‍ എത്രമാത്രം ഭംഗിയാക്കാന്‍ എനിക്ക് കഴിയുമോ ആവോ.....